Thursday 19 July 2012

അമ്പലക്കുളത്തിലെ ആമ്പല്‍

ദേവന്‍റെ മൌലിയില്‍ ചേരുവാനിന്നിതാ 
ദേഹമെടുത്തു ഞാന്‍ പൂത്തു നില്‍പ്പു 
ചന്ദമെഴുന്നുള്ള  ചന്ദ്രികാ പുഞ്ചിരി 
ചെഞ്ചെമ്മേ രാത്രിയില്‍ ചേര്‍ത്തു വെച്ചു 
താരുടലോക്കെയും തൂവെള്ളയാക്കി  ഞാന്‍ 
പൊന്നും പുലരിയെ കാത്തു നിന്നു 
തേനായ തേനൊക്കെ തെണ്ടുന്ന വണ്ടുകള്‍ 
തണ്ടലര്‍ കണ്ടിട്ടു മണ്ടി വന്നു 
എന്നിലെ തേനൊക്കെ തേവര്‍ക്കു നേദിക്കാന്‍ 
ഉള്ളതാണിമ്മലര്‍ തീണ്ടരുതേ 
നീ വാസനിച്ചാല്‍ ഞാന്‍ എങ്ങനെ അര്‍പ്പിപ്പൂ 
എന്നെയാ തേവര്‍ തന്‍ പൊന്‍ തിടമ്പില്‍ 
ദൂരത്തു പോകൂ നീ നോട്ടത്തില്‍ പോലുമീ 
ദൈവത്തിന്‍ പൂവിനെ കാംക്ഷിക്കാതെ 
അമ്പല പൊയ്കയില്‍ ആമ്പലായ് പൂത്തു  ഞാന്‍ 
ആമ്നായം കേട്ടുകേട്ടാനന്ദിപ്പാന്‍ 
ഷാരോടി കൈയ്യുകള്‍ മാടിവിളിക്കുന്നു 
പോകട്ടെ ഞാന്‍ എന്‍റെ പുണ്യം ചേരാന്‍ ..........


No comments:

Post a Comment