Thursday 7 June 2012

ഉന്മാദന്‍

"ആശയങ്ങളുടെ ആമാശയത്തില്‍
ആണിവേരാഴ്ത്തി
പുളകങ്ങള്‍ പൂചൂടിനില്‍ക്കുമ്പോള്‍
വാഗര്‍ത്ഥങ്ങളാം തുമ്പി പുറത്തേറി
ഓണ നിലാവ് തിരയുമ്പോള്‍,
പുഴുക്കള്‍ പഠിച്ചു തീര്‍ത്ത
പുസ്തക കെട്ടുകള്‍
മേധ കൊണ്ട് കരണ്ട് തിന്നുമ്പോള്‍
പ്രപഞ്ചത്തിന്‍റെ  പ്രസവങ്ങള്‍ക്ക്
അവന്‍ മറുപിള്ള താങ്ങി
ആ മണമുള്ള ചോര കൊണ്ട്
അവന്‍റെ വെളുത്ത തലച്ചോറില്‍ 
ചായം പകര്‍ത്തി
ഊണുറക്കം ഉപേക്ഷിച്ച്‌
കണ്ണുന്തി കവിളൊട്ടി
കര്‍മ്മഭാണ്ഡങ്ങള്‍
കഴുത്തില്‍ കെട്ടിനടക്കുന്നവന്‍..........
പ്രപഞ്ച രഹസ്യങ്ങള്‍
അവന്‍റെ കണ്‍ മുന്‍പില്‍-
കണ്ണാരം പൊത്തി കളിക്കും,..
മാത്രകളെ കൂട്ടി ഇടിപ്പിച്ച്
അവന്‍ ഇന്ദ്രജാലം നടത്തും..
ഉടുതുണി ഉപേക്ഷിച്ച്‌
ഉലഞ്ഞാടിയ താടിക്കാരന്മാര്‍
അവന്‍റെ ഉള്ളില്‍ ഉയര്‍ത്തെഴുന്നെല്‍ക്കും
തലചോറിലെ തണ്ടവാളങ്ങളില്‍
ചിന്തകള്‍ തുപ്പി, ചുടു ചോര പായും ..............
അങ്ങനെ അവന്‍ ഒരു കണ്ടുപിടുത്തം നടത്തി,..........
പൂര്‍ണ്ണത സമം (=) ശൂന്യത !!

No comments:

Post a Comment