Saturday 9 June 2012

""കാവ്യാവര്‍ത്തനം""

ഇസങ്ങളെ പുറത്താക്കിയ കവിതേ
ചൊല്ലിത്തരികെനിക്ക് എന്ത് ഞാന്‍ എഴുതേണ്ടു?
 കാലം കറന്നെടുത്ത കവി ഭാവനേ...
നീ കാത്തിരിപ്പുണ്ടോ വീണ്ടും കരളുരപ്പിന്റെ വീര ഗാഥകള്‍ ?
 പട്ടിണിയില്‍ വിരലൂന്നി പട്ടം പറത്തിയ
പതിത ഹാസങ്ങള്‍ തന്‍ പല്ലുകള്‍ കൊഴിഞ്ഞു
 ഹൃദയത്തില്‍ ഉയിര്‍ വെച്ച പനിനീര്‍ മലരിന്‍റെ
ചെഞ്ചുവപ്പും ഇവിടെ മണ്ണില്‍ പൊതിഞ്ഞു
പരുത്തിയുടെ പരുഷവും വെണ്മയുടെ നന്മയും
ചിന്തയുടെ കാവിയും കാറ്റില്‍ പറന്നു
പടിഞ്ഞാറന്‍ കാറ്റിന്‍റെ സംഗീര്‍ത്തനങ്ങളും
 അരിവാള്‍ തലപ്പിന്‍റെ കേള്‍ക്കാത്ത രാഗവും
 കേള്ക്കെണ്ടതില്ലിവിടെ ഇന്ന് ഞാന്‍ എഴുതവേ....
കനം വെച്ച മസ്തിഷ്ക കാവ്യ ഭാണ്ഡങ്ങള്‍
 ബധിരമാം ഭാരത ചോര തിളപ്പുകള്‍
 ആഴക്കയങ്ങളില്‍ അലിഞ്ഞുപോയെങ്കിലും
സമയമാവാത്ത സ്നേഹഗാനങ്ങള്‍ .....
കരലളിഞ്ഞിട്ടു കയറിന്‍റെ തുമ്പത്തു
തൂങ്ങിയാടിയ മണിമുഴക്കങ്ങള്‍
കണ്ണീര്‍ ഒഴിച്ചു നനച്ചു വളര്‍ത്തിയ
 തലയപ്പുലയന്‍റെ വാഴക്കുലകള്‍
 മറ്റു പൂച്ചെടി ചെന്ന് തിന്നാനായ്
 തുള്ളി ചാടിയ കൊറ്റനാടുകള്‍......
കേട്ടഴിച്ചിട്ട മേഘ രൂപന്മാര്‍
 മേഞ്ഞു പോയൊരീ വിന്മലര്‍ തോപ്പില്‍
 പൂക്കള്‍ പുതുതായി പൂത്തുവെന്നാകിലും
 പോഷകം വേറെ നല്കിയെന്നാകിലും
 പൂവിതളിന്‍റെ വക്കുകള്‍ എല്ലാം
പണ്ട് പൂത്തുള്ള പൂവികള്‍ പോലെ .....
 ഇസങ്ങളെ അകത്താക്കിയ കവിതേ
ചോല്ലിത്തരികെനിക്കെന്തു ഞാന്‍ എഴുതേണ്ടു????

No comments:

Post a Comment